Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bollywood News

പുതിയ കാലത്തെ അഭിനേതാക്കൾ ഭാഗ്യവാന്മാർ: കരിഷ്മ കപുർ

ബോളിവുഡിന്‍റെ പ്രിയതാരം കരിഷ്മ കപുർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം ത്രില്ലർ വെബ് സീരീസ്, ബ്രൗൺ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സിറ്റി ഓഫ് ഡെത്ത് എന്ന നോവലിനെ ആസ്പദമാക്കി അഭിനയ് ദേവ് സംവിധാനം ചെയ്ത സീരീസിൽ റീത്ത ബ്രൗൺ എന്ന കൊൽക്കൊത്തക്കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കരിഷ്മ കൈകാര്യം ചെയ്യുന്നത്.

ദീർഘനാളുകൾക്കുശേഷം കാമറയ്ക്ക് മുന്നിലെത്തിയ തന്‍റെ പുതിയ കഥാപാത്രത്തെക്കുറിച്ചും കരിയറിലെ മാറ്റങ്ങളെക്കുറിച്ചും കരിഷ്മ കപുർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീരീസിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ വലിയൊരു വിഷാദവും വൈകാരിക ഭാരവും പേറുന്ന കഥാപാത്രമാണ് റീത്തയെന്ന് കരിഷ്മ പറഞ്ഞു:
റീത്തയുടെ ശരീരഭാഷ എങ്ങനെയായിരിക്കണം, അവൾ അനുഭവിക്കുന്ന മാനസിക സമ്മർദം എങ്ങനെ പ്രതിഫലിക്കണം എന്നതിനെക്കുറിച്ച് സംവിധായകൻ അഭിനയ് ദേവുമായി ഒട്ടേറെ ചർച്ചകൾ നടത്തിയിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അവളുടെ വേദന പ്രേക്ഷകർക്ക് അനുഭവപ്പെടും.

തനിക്ക് പൂർണ തൃപ്തി നൽകുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ മാത്രമേ ഇനി ചെയ്യൂ എന്നും താരം കൂട്ടിച്ചേർത്തു. മഹാനഗരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ സീരീസിലെ അഭിനയം ഏറെ ആസ്വദിച്ചു. അഭിനയലോകത്തേക്ക് എത്തിയിട്ട് 35 വർഷം പിന്നിടുകയാണ്. കരിയറിലെ തുടക്കകാലത്തെ അപേക്ഷിച്ച് സിനിമാ നിർമാണ രംഗത്ത് വലിയ മാറ്റങ്ങൾ വന്നു. പണ്ടൊക്കെ കൃത്യമായ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഇന്ന് ചിത്രീകരണത്തിന് മുൻപ് വലിയ രീതിയിലുള്ള വർക്ക്‌ഷോപ്പുകളും മുന്നൊരുക്കങ്ങളും നടക്കുന്നുണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹിന്ദി സിനിമകളിലും സീരീസുകളിലും അധികം കാണാത്ത കൊൽക്കത്തയുടെ യഥാർഥ അന്തരീക്ഷമാണ് ബ്രൗണിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ നഗരത്തിനു വലിയ പ്രാധാന്യമുണ്ടെന്നും, കഥാപാത്രങ്ങൾക്ക് മുൻപേ പ്രേക്ഷകരോടു സംസാരിക്കുന്നത് കൊൽക്കത്ത നഗരമായിരിക്കുമെന്നും സംവിധായകൻ അഭിനയ് ദേവ് പറഞ്ഞു.

Movies

ആണുങ്ങൾക്ക് പ്രായംകുറഞ്ഞ സ്ത്രീയെ വിവാഹം കഴിക്കാം, സ്ത്രീകളതു ചെയ്താൽ പ്രശ്നം: മലൈക അറോറ

വിവാഹമോചനത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന സമീപനത്തെക്കുറിച്ച് തുറന്നു പറ‍ഞ്ഞ് നടി മലൈക അറോറ.

പുരുഷന്മാർ അവരേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രശംസിക്കപ്പെടുകയും എന്നാൽ അതേകാര്യം സ്ത്രീകൾ ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയാണെന്നും മലൈക പറഞ്ഞു. മുംബൈയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മലൈക അറോറ.

‘സ്ത്രീകൾ ശക്തരാകുന്നതിന്‍റെ പേരിൽ നിരന്തരം ജഡ്ജ് ചെയ്യപ്പെടും. ഞാൻ എന്ന സ്ത്രീയെ രൂപപ്പെടുത്തുന്നതിൽ ചില പുരുഷന്മാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഒരു പുരുഷൻ വിവാഹമോചനം നേടുകയും അവനെക്കാൾ പകുതി പ്രായമുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്യുന്നത് പ്രശംസിക്കപ്പെടും.

ഇതേ കാര്യം ഒരു സ്ത്രീ ചെയ്യുമ്പോൾ, അവളെ ചോദ്യം ചെയ്യും. ‘അവൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അവൾക്ക് വിവേകമില്ലേ? എന്നൊക്കെയാകും ചോദ്യം. ഇത്തരം സ്റ്റീരിയോടൈപ്പുകൾ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.

മലൈക അറോറയുടെ വ്യക്തിജീവിതം നിരന്തരം വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ്. അർബാസ് ഖാനുമായുള്ള വിവാഹമോചനവും 12 വയസിന്‍റെ പ്രായവ്യത്യാസമുള്ള അർജുൻ കപൂറുമായുള്ള ബന്ധവും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അർബാസും മലൈകയും 2017 ൽ ആണ് വേർപിരിഞ്ഞത്. ഇവർക്ക് ഒരു മകനാണുള്ളത്.

മലൈക 2016 മുതൽ അർജുൻ കപൂറുമായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു. വർഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം ഇരുവരും വേർപിരിഞ്ഞുവെന്ന് അടുത്തിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം, 2023 ഡിസംബറിൽ അർബാസ് മേക്കപ്പ് ആർട്ടിസ്റ്റ് ഷുറ ഖാനെ വിവാഹം കഴിച്ചു. 2025 ഒക്ടോബർ അഞ്ചിന് ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു.

Movies

ഇത് എന്‍റെ ജീവിതാവസനം വരെ നിലനിൽക്കും; ധർമേന്ദ്രയുടെ വിയോഗത്തിൽ ഹേമമാലിനി

ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ചാണ് ധർമേന്ദ്ര വിട വാങ്ങിയതെന്നും അദ്ദേഹം ഇല്ലാത്തതിന്‍റെ ശൂന്യത ജീവിതാവസനം വരെ നിലനിൽക്കുമെന്നും നടി ഹേമമാലിനി. ധർമേന്ദ്രക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്.

ധരം ജി... അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, ഞങ്ങളുടെ കുട്ടികളായ ഇഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, കവി, എല്ലാ ആവശ്യങ്ങൾക്കും ഓടിച്ചെല്ലാൻ കഴിയുന്ന വ്യക്തി, അങ്ങനെ പലതുമായിരുന്നു. വാസ്തവത്തിൽ, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു! നല്ല സമയങ്ങളിലൂടെയും ചീത്ത സമയങ്ങളിലൂടെയും ഞങ്ങൾ എപ്പോഴും കടന്നുപോയിട്ടുണ്ട്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റംകൊണ്ട് അദ്ദേഹം എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും സ്നേഹത്തിന് പാത്രമായി.

ഒരു പൊതു വ്യക്തിത്വം എന്ന നിലയിൽ, കഴിവിനും പ്രശസ്തിക്കുമപ്പുറമുള്ള അദ്ദേഹത്തിന്‍റെ വിനയം അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിന്‍റേതായി നിലനിൽക്കുന്ന പ്രശസ്തിയും നേട്ടങ്ങളും എന്നെന്നേക്കുമായി നിലനിൽക്കും.

എന്‍റെ വ്യക്തിപരമായ നഷ്ടം വിവരണാതീതമാണ്. അത് സൃഷ്ടിച്ച ശൂന്യത എന്‍റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചതിന് ശേഷം നിരവധി നല്ല നിമിഷങ്ങളുടെ എണ്ണമറ്റ ഓർമകൾ അവശേഷിപ്പിച്ച് അദ്ദേഹം പോയിരിക്കുന്നു.’ ഹേമമാലിനി കുറിച്ചു.

നവംബർ 24ന് ആണ് ധർമേന്ദ്ര അന്തരിച്ചത്. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

Movies

വീട്ടിൽ ബോധരഹിതനായി വീണു; നടൻ ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ ബോധരഹിതനായി വീണതിനെത്തുടർന്ന് നടൻ ഗോവിന്ദയെ മുംബൈ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് 61-കാരനായ താരം ബോധരഹിതനായി നിലത്ത് വീണത്. ഉടനെ തന്നെ ആശുപത്രിയെലത്തിച്ച താരത്തിനെ വിവിധ പരിശോധനകൾക്കായി വിധേയനാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ ഇടതുകാലിൽ വെടിയേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ അന്ന് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നു.

Movies

നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടെന്ന് കുടുംബം

ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശ്സ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു.

വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

ധർമേന്ദ്ര അന്തരിച്ചു എന്ന രീതിയിൽ ചൊവ്വാഴ്ച രാവിലെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് മകൾ ഇഷാ ഡിയോൾ രംഗത്തെത്തിയിരുന്നു.

 

 

Latest News

Corehub Up